Ind disable

Kerala Tourism

Kerala Tour Informations !

May 29, 2012

അറബ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ ഇനിയും കടമ്പകള്‍ നിരവധി !!

ജിദ്ദ: സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളില്‍നിന്ന് ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച റോഡ് ഷോ വൈകിയാണെങ്കിലും നല്ലൊരു കാല്‍വെപ്പായാണ് ഈ രംഗത്തുള്ളവര്‍ കാണുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇതുപോലെ റോഡ് ഷോ നടത്തിയിരുന്നുവെങ്കിലും അന്ന് കശ്മീര്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് മാത്രമാണ് സജീവമായി ഭാഗഭാക്കായത്. കേരളത്തിന്‍െറ വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് കേന്ദ്ര ടൂറിസം സെക്രട്ടറി അടക്കമുള്ളവര്‍ വാചാലമായിരുന്നുവെങ്കിലും കേരളത്തില്‍നിന്നുള്ള പ്രതിനിധികളുടെ അഭാവത്തില്‍ സംസ്ഥാനത്തിന്് ഗുണകരമായ നീക്കങ്ങളൊന്നുമുണ്ടായില്ല.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ജിദ്ദ, റിയാദ്, ദമ്മാം എന്നീ നഗരങ്ങളില്‍ നടത്തുന്ന റോഡ് ഷോ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭ്യമാകണമെങ്കില്‍ കുറച്ചുകൂടി ആസൂത്രിമാവേണ്ടിയിരുന്നുവെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. സൗദികളുമായി ആശയവിനിമയം നടത്തുന്നതില്‍ അറബ് മീഡിയ നിര്‍ണായകമാണെന്നിരിക്കെ അവരെ മാറ്റി നിര്‍ത്തി അറബികളെ കേരളത്തിലേക്ക് മാടിവിളിക്കുന്നത് കൊണ്ട് ഈ ദിശയിലുള്ള ശ്രമം വൃഥാവിലാവാനാണ് സാധ്യത. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന റോഡ് ഷോയില്‍ അറബ് മീഡിയാ പ്രതിനിധികള്‍ ഇല്ലെന്ന് തന്നെ പറയാം. അതേസമയം, അറബ്, ഇംഗ്ളീഷ് പ്രാദേശിക മാധ്യമങ്ങള്‍ വഴി മറ്റു രാജ്യങ്ങള്‍ സൗദികളെ തങ്ങളുടെ രാജ്യത്തേക്ക് എത്തിക്കാന്‍ വ്യാ പകായ കാമ്പയിനാണ് നടത്തുന്നത്.
കേരള ടൂറിസം വകുപ്പ് ആകര്‍ഷകമായ നിരവധി ബ്രോഷറുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഇംഗ്ളീഷിലാണ്. അറബി ഭാഷയില്‍ പ്രാവീണ്യമുള്ള മലയാളികള്‍ ഇവിടെ ധാരാളമുണ്ടെന്നിരിക്കെ അവരെ പ്രയോജനപ്പെടുത്തിയെങ്കിലും ഈ വഴിയില്‍ ടൂറിസം സാഹിത്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അറബ് ചാനലുകളിലൂടെ കേരളത്തിന്‍െറ പ്രകൃതി ഭംഗിയും ഹെല്‍ത്ത്-വിദ്യാഭ്യാസ ടൂറിസവുമൊക്കെ മാര്‍ക്കറ്റ് ചെയ്യുകയാണെങ്കില്‍ പെട്ടെന്ന് ഫലം കാണും. തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികള്‍ നല്‍കുന്ന പരിമിതമായ വിവരം വെച്ചാണ് പലപ്പോഴും സൗദികള്‍ കുടുംബസമേതം കേരളത്തിലേക്ക് പുറപ്പെടുന്നത്. എന്നാല്‍, അറബി ഭാഷ അറിയുന്ന മികച്ച ഗൈഡുകളോ അറബ് ഭക്ഷണം വിളമ്പുന്ന വൃത്തിയുള്ള ഹോട്ടലുകളോ ഇല്ല എന്ന പരാതിയാണ് പലപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നത്. ശുചിത്വത്തിന്‍െറ കാര്യത്തില്‍ മലയാളികള്‍ പുലര്‍ത്തുന്ന ഉദാസീനതയാണ് പലപ്പോഴും യാത്ര വെട്ടിച്ചുരുക്കി സ്വദേശത്തേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത് ജിദ്ദയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ട്രാവല്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യ, മലേഷ്യ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ചെലവു കൂടുതലാണ് എന്ന പരാതിയും കേന്ദ്ര ടൂറിസം സെക്രട്ടറിയുടെ മുമ്പാകെ ഉന്നയിക്കുകയുണ്ടായി.
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത കാലം വരെ സങ്കീര്‍ണവും യാത്ര ഉദ്ദേശിക്കുന്നവരെ പിന്തിരിപ്പിക്കുന്നതുമായിരുന്നു. ഈ വിഷയത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളോടുള്ള സമീപനമല്ല ഇതുവരെ അറബ് സമൂഹത്തോട് കാണിച്ചിരുന്നത്. ചികില്‍സക്കായി കേരളത്തില്‍ ചെന്ന അറബ് കുടുംബം ചില സാങ്കേതികത്വത്തിന്‍െറ പേരില്‍ ജയിലിലായ വാര്‍ത്ത വന്‍ പ്രാധാന്യത്തോയൊണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Kerala at your finger tips now !!

Kerala's one stop information website for for all products and services within Kerala. You could search not only the metros, but also the small towns in Kerala. Quick Finds is a special feature that helps to search for emergencies like Ambulance, Fire force, Blood Banks, Police AID, Hospitals Government offices etc.  Find business/service establishments in major categories like entertainment, tourism, education, consultancy, home needs, construction, garments etc 

Log on to
www.quickerala.com, 

www.facebook.com/quickerala,
www.m.quickerala.com 

To advertise and support ,email too
support@quickerala.com




May 25, 2012

ആറാട്ടിനാനകള്‍ എഴുന്നള്ളി.......................................!!!!!!!!!!!

കേട്ടപ്പോള്‍ കിനാവെന്നു തോന്നി. കണ്ടപ്പോള്‍ സ്വപ്‌നസുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിച്ചു തിമര്‍ക്കാനിറങ്ങുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകളടങ്ങുന്ന സംഘം ഒന്നിനുപുറകെ ഒന്നായി നീരാടാനെത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്തകൂട്ടം. അതും കണ്ട് നമുക്ക് കരയിലിരിക്കാം. തൊട്ടരികില്‍ അവ ശാന്തരായി എല്ലാം മറന്ന് കളിക്കും. കുട്ടിക്കൊമ്പന്‍മാരെ കുളിപ്പിക്കും. ചെറിയ തര്‍ക്കങ്ങളോടെ പരസ്പരം ഉന്തും തളളും കാണിക്കും. ഒരു പരിഭവ പ്രകടനത്തിനപ്പുറം അത് നീളുന്നില്ല. കളിയും കുളിയും മതിയാവോളമായാല്‍ അവ ശാന്തരായി നിബിഡ വനമേഖലകളിലേക്ക് നടന്നു മറയും. രാത്രിയും പൗര്‍ണ്ണമിയും പോയ്മറഞ്ഞാലും മനസിലൊരു മായാത്ത ചിത്രം!- ആനക്കുളത്തെ പറ്റി കേട്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ സുന്ദരമായൊരു സ്വപ്‌നം പോലെ...

കേട്ടറിവുകളില്‍ നിന്ന് മനസൊരുക്കിയ ദിവാസ്വപ്‌നങ്ങളേയും കൂട്ടിയായിരുന്നു യാത്ര. അടിമാലിക്കടുത്ത് മാങ്കുളം വനമേഖലയിലേക്ക്, ഒരു പൗര്‍ണ്ണമി നാളില്‍. ഉച്ചയോടെ അടിമാലിയിലെത്തി. മാങ്കുളം ഡി.എഫ്.ഒ ഇന്ദുചൂഡനെയാണ് ആദ്യം കണ്ടത്. ആനക്കുളത്തിന്റെ പ്രത്യേകതകളും മാങ്കുളത്തിന്റെ വിശേഷങ്ങളും അദ്ദേഹം പറഞ്ഞുതന്നു. ഫോറസ്റ്റര്‍ ജോയിയും ഡ്രൈവര്‍ സജീവും ഒപ്പം വന്നു.

അടിമാലിയില്‍ നിന്ന് മൂന്നാര്‍ റോഡിലൂടെ മുന്നോട്ട്. കല്ലാറില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാങ്കുളത്തേക്ക് 16 കിലോമീറ്റര്‍. മാങ്കുളത്തു നിന്ന് കുവൈത്ത് സിറ്റി വരെ യാത്ര കുഴപ്പമില്ല. പിന്നിടങ്ങോട്ട് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് മാത്രം അള്ളിപ്പിടിച്ചു കയറുന്ന റോഡാണ്. ചാഞ്ഞും ചരിഞ്ഞും ഇളകി മറിഞ്ഞും ആനക്കുളത്തെത്തിയപ്പോള്‍ നാലുമണി. അന്തരീക്ഷം മേഘാവൃതമായതു കൊണ്ടാവാം,കാടിനും ഇരുളിമ. വെള്ളിലകള്‍ക്ക് തിളക്കം. ഇടിയും മിന്നലും മഴയും വന്നത് പെട്ടന്നാണ്. കുടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ മുഖം മ്ലാനമായി. മഴ പെയ്താല്‍ ആനയിറങ്ങുമെന്ന് തോന്നുന്നില്ല. ''ഛെ പൂജിച്ചുകൊണ്ടു വന്ന ക്യാമറയാണ.് ആദ്യ ചിത്രം ആനക്കുളത്തു നിന്നു തന്നെയായിക്കോട്ടെന്ന് കരുതി. അതിപ്പം ഇങ്ങിനെയായല്ലോ.''ഫോട്ടോഗ്രാഫര്‍ സജി മഴയെ ശപിച്ചു.

വനം വകുപ്പിലെ ജീവനക്കാരി രമണിചേച്ചി ഉണ്ടാക്കിതന്ന സ്വാദിഷ്ടമായ ചക്കപ്പുഴുക്കും ചോറും കോഴിക്കറിയും കഴിച്ച് മഴയ്ക്ക് പെയ്യാന്‍ കണ്ട നേരത്തെ പഴിച്ച്് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. മഴയൊഴിഞ്ഞെങ്കിലും കാട്ടില്‍ കോടമഞ്ഞ് കളി പറയാനെത്തിയിരുന്നു. നേരം പത്തേമുക്കാലായി കാണും. ഫോറസ്റ്റര്‍ ജോസഫ് വിളിച്ചുണര്‍ത്തി. ''അതാ ആനയിറങ്ങിയിട്ടുണ്ട്. എഴുന്നേക്ക് എഴുന്നേക്ക്''. ഉറക്കം മലയിറങ്ങിയത് പെട്ടെന്നാണ്. ക്യാമറയും ടോര്‍ച്ചുമായി ആനക്കുളത്തിനടുത്തേക്ക് നടന്നു. എന്തൊക്കെയോ ഒച്ചകള്‍ കേള്‍ക്കുന്നുണ്ട്. കാലുകൊണ്ട് വെള്ളം തേവുന്നതിന്റെയും ചില പിടിവലികള്‍ക്കിടയിലുള്ള അമറലുകളുടെയും ചെറിയ ചിന്നംവിളികളുടെയും ശബ്ദം രാത്രി നിശബ്ദതയില്‍ പേടി വിതറുന്നുണ്ട്. പൗര്‍ണ്ണമിയാണെങ്കിലും കോടമഞ്ഞില്‍ നിലാവ് മയങ്ങി കിടപ്പാണ്. ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും പ്രകാശം പാതിവഴിയില്‍ പൊലിഞ്ഞുപോവുന്നു. അടുത്തോട്ട് പോകാമെന്ന് നാട്ടുകാരെല്ലാം സാക്ഷ്യം പറഞ്ഞതാണെങ്കിലും ഒരു ഭയം. ഇവിടെയെത്തുന്ന ആനകളില്‍ ഏതു കൊലകൊല്ലിയും ശാന്തരാവുമെന്നും, മുറ്റത്തു കളിച്ചു നില്‍ക്കുന്ന കുട്ടികളെ കവച്ച് വെച്ച് കടന്നുപോകുന്ന ആനകള്‍ ഒരത്ഭുതമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ഗവിയിലെ ഹരിതമൗനം !!

പശ്ചിമഘട്ടത്തിലെ സുന്ദരവും സമ്പന്നവുമായ കാനനക്കാഴ്ചകളിലേയ്ക്കാണ് ഇനി നിങ്ങള്‍ കടക്കുന്നത്. ഈ ഹരിതവനങ്ങള്‍ക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്ന ശപഥം നിങ്ങളുടെ ഇനിയുള്ള ഓരോ ചുവടിലും ഉണ്ടാകണം.

ഗവി. നിത്യഹരിതവനങ്ങള്‍ ഒരുക്കിവെച്ച ഒരു തുരുത്ത്. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയിലേക്കുള്ള വഴിയില്‍ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടു തിരിഞ്ഞു വേണം ഗവിയിലേക്ക് പോകാന്‍. ഏതാണ്ട് 27 കിലോമീറ്റര്‍. വള്ളക്കടവ് ചെക്‌പോസ്റ്റ് വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ദൂരത്ത് വഴിവക്കില്‍ വീടുകളും കടകളുമൊക്കെ കാണാം. ചെക് പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ കൊടും കാട്. ആനകള്‍ സൈ്വരവിഹാരം നടത്തുന്ന സ്ഥലം. വഴിയരികില്‍ ഏതു നേരവും അവയെ കാണാം. ആന മാത്രമല്ല, കടുവയും കരടിയുമൊക്കെയുളള കാടാണിത്.

വള്ളക്കടവ് ചെക്‌പോസ്റ്റില്‍ എത്തുമ്പോഴേക്കും അഞ്ചുമണിയോട് അടുത്തിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഈ ചെക്‌പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇവിടെ പണം കൊടുത്ത് പാസ്സെടുത്തു വേണം ഗവിയിലേക്ക് പോകാന്‍. ഗവിയിലെ കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്ക് ചെയ്തിരുന്നത് കൊണ്ട് ചെക്‌പോസ്റ്റിലെ പ്രവേശനം എളുപ്പമായി. അവര്‍ വാഹന നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചെക്‌പോസ്റ്റില്‍ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളുമായി മുന്‍കൂര്‍ അനുമതിയോടെ വരുന്ന വാഹനങ്ങള്‍ക്കും നാട്ടുകാരുടെ വാഹനങ്ങള്‍ക്കും ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്കും അതിഥികള്‍ക്കും മാത്രമാണ് സാധാരണ ഈ ചെക്‌പോസ്റ്റ് കടന്നുപോകാന്‍ അനുമതിയുള്ളത്. ഇവിടെ ഗവിയില്‍ നിന്ന് മടങ്ങിവരുന്ന സഞ്ചാരികളെ കണ്ടു. വഴിയരികില്‍ പലയിടത്തും ആനകളെ കാണാനായെന്ന് അവര്‍ പറഞ്ഞു. ആന അവന്റെ കാട്ടില്‍ സൈ്വര്യ വിഹാരം നടത്തുന്നത് കാണാന്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ ആനപ്പേടിക്ക് പ്രസക്തിയില്ല.

വളഞ്ഞു പുളഞ്ഞ് പോകുന്ന കാട്ടുവഴി. ഇലപടര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മങ്ങി വരുന്നു. പല തട്ടുകളില്‍ കയറിപ്പോകുന്ന കാട്. കാഴ്ചയുടെ അടരുകള്‍ അനുഭൂതിയായി മാറുന്നു. കാട് വേറൊരു ഇടം തന്നെ. പുല്‍മേട്ടിലോ പര്‍വ്വതങ്ങളിലോ നിന്നാല്‍ ഭൂവിതാനങ്ങളുടെ വിശാലതയിലേക്ക് എറിയപ്പെടുന്നതായി നമുക്ക് തോന്നും. കാട്ടിലോ, നമ്മള്‍ നമ്മളിലേക്ക് അരിച്ചിറങ്ങും. ചുറ്റിലുമുള്ള പച്ചപ്പ് ഉള്ളിലേക്ക് പടരും. അപരിചിതവും നിഗൂഢവുമായ കാട്, യാത്രയുടെ തുടക്കത്തില്‍ പകരുന്ന ആപത്ശങ്കകള്‍ ചിന്തയുടെ ഉന്‍മേഷത്തില്‍ അലിഞ്ഞില്ലാതാവും.for more read click here

May 23, 2012

സെല്‍ഫോണിലേക്ക് സൌജന്യമായി SMS ചെയ്യൂ.. !!

ഇന്റര്നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെയുമുള്ള നിങ്ങളുടെ സുഹൃത്തുക്കളുടെ സെല്‍ഫോണുകളിലേക്ക് സൌജന്യമായി SMS ചെയ്യാന്‍ സഹായിക്കുന്ന നിരവധി സൈറ്റുകളുണ്ട്‌.അത്തരത്തിലുള്ള ഒരു വെബ് സൈറ്റിന്റെ ലിങ്ക് നിങ്ങളുടെ അറിവിലേക്കായി ഇവിടെ നല്കുന്നു. ഇവിടെ ക്ലിക് ചെയ്‌താല്‍ കിട്ടുന്ന സൈറ്റില്‍ പോയി ആവശ്യമായ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യുക.എങ്കില്‍ നിങ്ങള്ക്ക് ഇന്ത്യയില്‍ എവിടെയും, സെല്‍ ഫോണുകളിലേക്ക് സൌജന്യമായി SMS അയക്കാം. നിങ്ങളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ സൂക്ഷ്ച്ചു വയ്ക്കാനുള്ള ഫോണ്‍ ബുക്കും ഇതിലുണ്ട്.കൂടാതെ ഇ-മെയില്‍ ചെയ്യാനും ചിത്രങ്ങള്‍ ഓണ്‍-ലൈന്‍ ആയി സൂക്ഷിച്ചുവയ്ക്കുന്നതുമുള്പ്പെടെ നിരവധി സൗകര്യങ്ങള്‍ നല്കുന്ന ഒരു സൈറ്റാണിത്..ഇത്തരം സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ സെല്‍ഫോണ്‍ നമ്പര്‍ കൂടി നല്‍കേണ്ടതുണ്ട്.അതുകൊണ്ട് തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക.ഈ സേവനത്തെക്കുറിച്ച് നിങ്ങളുടെ അറിവിലേക്കായി പരിചയപ്പെടുത്തുന്നു എന്ന് മാത്രം.

MALAYALAM NEWS / PORTALS

Silent Valley National Park !!

The Silent Valley Park, with an area of 90 sq km, is located in the northeastern corner of the district. It rises abruptly to the Nilgiri Plateau in the north and overlooks the plains of Mannarkkad. The park is the core of the Nilgiri Biosphere Reserve. the valley is anything but silent with the clamour of cicadas and sounds of teeming wildlife. The inhabitants of this endangered virgin tropical forests include rare birds, deer and tiger.

Nowhere else does one find such a representative collection of peninsular mammals, 100 species of butterflies and 400 species of moths and other fauna like the Ceylon Frog Moth, Great Indian Hornbill, the Nilgiri Laughing Thrush and the Lion-tailed Macaque. The Kunthi river descends from the Nilgiri hills, an altitude of 2000 m, and traverses the entire length of the valley through the deep forest. The river never turns brown. It is always clear, perennial and wild.for more details click here

April 02, 2012

വടക്കാഞ്ചേരി റെയില്‍വേ മേല്‍പാലം ഏപ്രില്‍ 12ന് തുറക്കും !!

വടക്കാഞ്ചേരി: റെയില്‍വേ മേല്‍പാലം ഏപ്രില്‍ 12ന് തുറക്കും. റെയില്‍വേ മേല്‍പാലവും നിലവിലെ രണ്ട് റോഡുകള്‍ക്കുവേണ്ടി മരാമത്ത് വകുപ്പ് നിര്‍മിച്ച മേല്‍പാലങ്ങളും ഉള്‍പ്പെടുന്ന കാട്ടിലങ്ങാടി വ്യതിചലനറോഡിന്‍െറ ഉദ്ഘാടനം ചരിത്രസംഭവമാക്കാന്‍ 26ന് വിപുലമായ സംഘാടകസമിതി രൂപവത്കരിക്കുന്നുണ്ട്. കേരളവര്‍മ വായനശാലയില്‍  മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് സംഘാടക സമിതി യോഗം വിളിച്ചത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. 60വര്‍ഷത്തിലേറെ പഴക്കമുള്ള  ആവശ്യം സാക്ഷാത്കരിക്കപ്പെടുന്ന സുദിനം ആഘോഷമാക്കാന്‍ നാട്ടുകാരും ഒരുക്കത്തിലാണ്.

March 20, 2012

കുട്ടിക്കാനത്ത് തിരക്കേറുന്നു !! (Yathra)

തേയിലയുടെയും ഏലത്തിന്റെയും മത്തുപിടിപ്പിക്കുന്ന ഗന്ധം പകര്‍ന്ന് മലമടക്കുകളിലൂടെ വീശുന്ന കാറ്റ്. നോക്കെത്താ ദൂരത്ത് പടര്‍ന്നുകിടക്കുന്ന പച്ചപ്പിന്റെ ഈ തോട്ടങ്ങളാണ് കുട്ടിക്കാനത്തിന്റെ സൗന്ദര്യം. മണ്‍സൂണിന്റെ സര്‍വസൗന്ദര്യവും വഴിഞ്ഞൊഴുകുന്ന പോലെ നേര്‍ത്ത മഴകൂടി ചേരുമ്പോള്‍ വാക്കുകള്‍ക്കതീതമായ സൗന്ദര്യമായി കുട്ടിക്കാനം മനസ്സിനെ ഭ്രമിപ്പിക്കുന്നു. ഇടുക്കി ജില്ലയിലാണ് കുട്ടിക്കാനം. രാജഭരണകാലത്തെ സ്മരണകള്‍ പേറുന്നതാണ് കുട്ടിക്കാനത്തിന്റെ ചരിത്രം. ചങ്ങനാശേരി രാജാവില്‍നിന്ന് തിരുവിതാംകൂര്‍ കീഴടക്കിയ പ്രദേശം. ആദ്യകാലങ്ങളില്‍ എത്തിപ്പെടാന്‍ മാര്‍ഗമില്ലാതിരുന്ന ഇവിടം വെളിച്ചംകാണുന്നത് സിഎംഎസ് മിഷണറിമാരുടെ കാലത്ത്. ആദ്യം തുടങ്ങിയത് കാപ്പിത്തോട്ടങ്ങളാണെങ്കിലും കുട്ടിക്കാനത്തിന്റെ മണ്ണിന് കാപ്പിയെക്കാള്‍ രുചി തേയിലയ്ക്കു നല്‍കാന്‍ കഴിയുമെന്നറിഞ്ഞ ശ്രീമൂലം തിരുനാളിന്റെ കാലംമുതലാണ് വിനോദസഞ്ചാരഭൂപടത്തിലുള്‍പ്പെടെ ഇടംനേടിയ കുട്ടിക്കാനത്തിന്റെ പിറവി. തേടിയെത്തുന്ന ഓരോരുത്തര്‍ക്കും ആസ്വദിക്കാന്‍ ഏറെ കാഴ്ചകള്‍ കരുതിവച്ചിട്ടുണ്ട് ഇവിടെ. for more details click here 


March 19, 2012

വിദേശികളെ കേരളം കാട്ടാന്‍ !!


'²øá ÉÞÜÎßGÞW... ®Ká ÉùÏáçOÞæÜ '²øá ÕßÎÞÈ¢ ÉùJßÏÞW ®Ká ÉùÏÞÈÞµáçÎÞ? ÉùÏÞæÎKá ÎÞdÄΈ, æºÏíÄá µÞÃßAáµÏáÎÞÕÞæÎKí ®ÏV ¯×c æÄ{ßÏßAáKá. µáùE ÈßøAßW ÏÞdÄ ÕÞ·íÆÞÈ¢ æºÏíÄí ¯×cÏáæ¿ ¦µÞÖBZ æÕGßM߿߂ µOÈß çµø{JßçÜAá ØVÕàØí Äá¿BßÏçMÞZ  ÎÜÏÞ{ßµæ{ ÎçÜ×cÏᢠ§æLÞÈà×cÏᢠÄÞÏíÜXÁᢠµÞÃß‚áÄøÞæÎKá ÉùEÞÃá ÕKÄí. æµÞ‚ß ØVÕàØí øIá ÕV×¢ ÉßKß¿áçOÞZ ®ÏV ¯×c ÎÜÏÞ{ßµæ{ ÎùáÈÞ¿áµZ µÞÃß‚á ÄøáKá ®KÄáÎÞdÄΈ, ²ÞØíçd¿ÜßÏ ©ZæMæ¿ÏáU ÈÞ¿áµ{ßWÈßKá ÕßçÈÞÆØFÞøßµæ{ çµø{JßçÜAí ®JßAáµÏᢠ溇áKá.

®ÏV ¯×c ÕßÎÞÈB{ßW æµÞ‚ßÏßçÜAá ÕøáKÕøßW 50% ÕßçÆÖ ÕßçÈÞÆØFÞøßµ{ÞÃí. ÎßAÕÞùᢠÆßÕØB{ßW ®ˆÞ ØàxᢠÈßùEÞÃá µbÞÜÜ¢ÉâøßWÈßKáU ÕßÎÞÈ¢ ®JáKÄí. ØàØÃßW ÖøÞÖøß 50 ÕßçÈÞÆØFÞøßµæ{CßÜá¢ çµø{JßçÜAí ®JáKá. §ÕæøˆÞ¢ ÎçÜ×cAÞøÞæÃKá ÇøßAøáÄí. ®ÏV ¯×cÏáæ¿ ²ÞØíçd¿ÜßÏ, ÄÞÏíÜXÁí, çÙÞçCÞ¹í ØVÕàØáµ{ßW µbÞÜÜ¢ÉâøßæÜJß ¥Õßæ¿ÈßKá æµÞ‚ßÏßçÜAá ÕøßµÏÞÃí §ÕV. ÎÜÏÞ{ßµæ{ ®ÏV ¯×cÏáÎÞÏß ¥¿áMßAÞÈáU dÖÎJßÈßæ¿ ÕßçÆÖßµæ{ çµø{çJÞ¿í ¥¿áMßAÞÈÞÏÄá ÕÜßÏ çÈGÎÞÏß µøáÄáKá ®Ká ÉùÏáKÄá ÎxÞøáΈ, ®ÏV ¯×cÏáæ¿ §Lc, dÖàÜC, Ì¢±çÆÖí ùà¼ÈW ÎÞçȼV, ÎÜÏÞ{ßÏÞÏ Øáçø×í ÈÞÏV.

Õ{V‚Ïáæ¿ ÈÞ{áµ{ßW æµÞ‚ßÏßçÜAí ²øá Ëíè{xí µâ¿ß ¯VæM¿áJÃæÎKÄÞÃí ®ÏV ¯×cÏáæ¿ Üfc¢. 80ê85% Õ{V‚ÏÞÃá çÉÞÏÕV×¢ ®ÏV ¯×cÏíAáIÞÏÄí. ®KÞW æµÞ‚ßÏßçÜAí ²øá ØVÕàØí µâ¿ß ¦ø¢ÍßAÃæÎK ¦çÜÞºÈÏßW æºùßæÏÞøá èÕÕßÇcÕWAøÃJßÈÞÃá ÎáXÄâA¢. æµÞ‚ßêµbÞÜÜ¢ÉâV ØVÕàØßÈá ÉáùæÎ æµÞ‚ßêÌÞçCÞAí Ëíè{xÞÃá ØbÉíÈ¢. ¥ÄßÈáU ØÞÇcĵZ ÉÀß‚áæµÞIßøßAáµÏÞÃí. ¥¿áJ ÎÞØ¢ æºèKêÌÞçCÞAí ØVÕàØí ¦ø¢ÍßAáµÏÞÃí ®ÏV ¯×c. ¦ÝíºÏßW ¥Fá ÆßÕØÎÞÏßøßAᢠæºèKêÌÞçCÞAí ØVÕàØí.

æµÞ‚ßÏßWÈßKá µbÞÜÜ¢ÉâøßçÜAá çÉÞµáKÕVAí 'ÕàØ ²ÞY ¥èùÕW Øìµøc¢ èÕµÞæÄ ÜÍcÎÞµáæÎKá dÉÄàfßAáKÄÞÏß Øáçø×í ÈÞÏV ÉùEá. ¯dÉßW ÎáÄW ÎçÜ×cAÞVAí §LcÏßW 'ÕàØ ²ÞY ¥èùÕW Øìµøc¢ ÜÍß‚á Äá¿BáçOÞZ §LcAÞçøÞ¿í Äßøßæµ ØìÙãÆ¢ dɵ¿ßMßAÞX ÎçÜ×c ØVAÞV ÄÏÞùÞµáæÎKÞÃá dÉÄàf. ÎçÜ×cÕÝß ÏÞdÄÏáæ¿ ÉáÄßÏ ¦µÞÖBZ ÄáùAáµÏÞÃí ÎÜÏÞ{ßµZAáçÕIß ®ÏV ¯×c. Ü¢·ÞÕß, ÌÞÜß, ËáæAxí, çÙÞçCÞ¹í, ÎAÞçÕÞ, èºÈÏᑚ ¯Ýí ÕßÎÞÈJÞÕ{BZ, ²ÞØíçd¿ÜßÏÏᑚ æÎWÌY, æÉVJí, ç·ÞZÁíçµÞØíxí ®KßÕß¿B{ßçÜæAˆÞ¢ æµÞ‚ßÏßWÈßKá µÃµí×X Ëíè{xáIí. ¯dÉßW ÎáÄW ØßÁíÈßÏßçÜAᢠ®ÏV ¯×c ÉùAá¢. ÉùAÞX ÎÞdÄΈ, çÙÞGW Îáùß ÌáAßBᢠ¥ÄÞÄá ÈÞ¿áµ{ᑚ ©ˆÞØØFÞøÕáæÎˆÞ¢ ®ÏV ¯×c ¯VMÞ¿ÞAßJøá¢ ®KÄÞÃá ÕÞ·íÆÞÈ¢. '®ÏV ¯×c ç·Þ ÉÞçA¼ßW ÕßçÈÞÆØFÞøßµZAí ¦ÕÖcÎÞÏ ®ˆÞAÞøcB{ᢠ©ZæM¿áKáæIKí Øáçø×í ÈÞÏV ©ùMá ÉùÏáKá.

Kerala's Own television Channels

Kerala's Own Television Channels

Indian Express News !

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Web Duniya News !

One India news !

center>

Yahoo Malayalam News !

free web site traffic and promotion